Monday, September 26, 2011

ഒഴിവു കിട്ടുമ്പോള്‍ പറഞ്ഞു ചിരിക്കാന്‍ സിംഹവാലന്‍ കുരങ്ങുകള്‍ക്ക് ഒരു പഴംകഥ!!



ഇപ്പോള്‍ കുഞ്ഞുങ്ങള്‍ രണ്ടു മതിയെന്നു തീരുമാനിക്കാം.

എന്നാല്‍ ഒരു പത്തു മുന്നൂറു വര്ഷം കഴിയുമ്പോഴോ?

അപ്പൊ ഈ രണ്ടു കുട്ടികളും ഒരു പ്രശ്നമാവും.
അപ്പൊ രണ്ടു പേര്‍ക്ക് ഒരു കുഞ്ഞു മതിയെന്ന് നിയമം കൊണ്ടുവരേണ്ടി വരും.

രണ്ടുപേര്‍ക്ക് ഒരു കുട്ടി വീതം മതിയെന്ന് തീരുമാനിക്കുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കണക്ക് കൂട്ടി നോക്കീട്ടുണ്ടോ?


നമ്മുടെ തലമുറയില്‍ ഒരു കുട്ടി മതി
യെന്നു തീരുമാനിച്ചാല്‍:

ഇന്നത്തെ തലമുറയിലെ രണ്ടുപേരില്‍ നിന്നും ഉണ്ടാവുക ഒരു കുട്ടി.

എന്ന് പറഞ്ഞാല്‍ രണ്ടു കുടുംബങ്ങളില്‍ (നാല് പേരില്‍) നിന്ന് രണ്ടു പേര്‍ ഉണ്ടാകുന്നു. അടുത്ത തലമുറയിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രശ്നം തുടങ്ങും.

എട്ടു വൃദ്ധര്‍ക്ക് നാല് മദ്ധ്യവയസ്ക്കരും അവര്‍ക്ക് രണ്ടു യുവാക്കളും അവര്‍ക്ക് താഴെ ഒരു കുഞ്ഞും.

അങ്ങിനെയുള്ളൊരു ലോകജനസംഖ്യയില്‍ അഞ്ചു കുഞ്ഞുങ്ങളും പത്തു യുവാക്കളും ഉണ്ടാവുമ്പോ ഇരുപതു മദ്ധ്യ വയസ്ക്കരും നാല്പതു വൃദ്ധരും ഉണ്ടാവും.


മൊത്തം ജനസംഖ്യ എഴുപത്തിയഞ്ചായാല്‍ അതില്‍ നാല്പതു പേര്‍ വൃദ്ധരായിരിക്കും. ബാക്കിയുള്ള മുപ്പത്തിയഞ്ചില്‍ ഇരുപതു പേര്‍ മദ്ധ്യവയസ്കരുമായിരിക്കും.

പത്തു യുവാക്കള്‍ ജോലി ചെയ്തു ബാക്കി അറുപത്തിയഞ്ചു പേരെ കൂടി സംരക്ഷിക്കണം.

ഇനി മദ്ധ്യവയസ്ക്കര്‍ക്ക് 
കൂടി ജോലിയുണ്ടെങ്കില്‍ മുപ്പതു പേര്‍ ഉല്‍പ്പാദകരും മൊത്തം എഴുപത്തിയഞ്ചു പേര്‍ ഉപഭോക്താക്കളും.

ഇതേ ഉല്‍പ്പാദന/ഉപഭോഗ അനുപാതത്തിലുള്ള ഒരു ലോക ജനസംഖ്യ സങ്കല്പ്പാതീതമാം വിധം സ്ഫോടനാത്മകമാണ്.

ജനസംഖ്യയുടെ അറുപത്തിയഞ്ചു ശതമാനം വരുന്ന വൃദ്ധപ്പടയെ സംരക്ഷിക്കാനും ചികിത്സിക്കാനും വേണ്ടി ഉള്ള ഒരു സംവിധാനമായി മാറും ലോക സമ്പദ്വ്യവസ്ഥ.

ഇതിലും അപകടകരമായ ഒരു കാര്യം എന്താണെന്നറിയാമോ?

ഈ അനുപാതത്തില്‍ ലോക ജനസംഖ്യ വീണ്ടും മുന്നോട്ടു പോയാല്‍ വളരെ ചുരുങ്ങിയ ഒരു കാല പരിധിക്കുള്ളില്‍, അതായത് ഒരു അഞ്ഞൂറ് വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യ ഇന്നത്തേതിന്റെ പത്തു ശതമാനമോ അതിലും കുറഞ്ഞതോ ആയി ചുരുങ്ങും.

പിന്നീടങ്ങോട്ടുള്ള കാലം ലോകത്തുള്ള ബാക്ടീരിയകളും സിംഹ വാലന്‍ കുരങ്ങുകളും ഒഴിവുകിട്ടുമ്പോ പറഞ്ഞു രസിക്കുന്ന ഒരു കടംകഥയായി മാറും മനുഷ്യവംശം.

നമ്മള്‍ ഇന്ന് ദിനോസറുകളെ കുറിച്ച് പറയാറുള്ള പോലെ അവര്‍ പറയും: "മനുഷ്യനെന്നൊരു വര്‍ഗ്ഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു" എന്ന്.   

No comments:

Post a Comment